കനവിലൊരു കിനിവായ്.......നിനവിലൊരു നനവായ്.......കനിവിനെ കരുതട്ടെ നാം.... www.tkmariyidam.blogspot.com
Monday, June 19, 2017
ടി.കെ.യുടെ പ്രസിദ്ധീകരിച്ച കൃതികൾ
എങ്ങൾ കാവലാൾ - (കവിത സമാഹാരം)
അപഹരിക്കരുതേ - എൻ നാടിതിൻ സംസ്കൃതി ...
ഉടയോരെ അടിയാരാക്കരുതേ .. എന്നേക്കുമായ്
ആഗതരെ പ്രിയംവദരെ ഒരർത്ഥന - പതിതയാക്കരുതേ
എൻ കന്യയാം നാടിനെ...
സാമൂഹിക നവീകരണവും ; നന്മയും മൂല്യവും നഷ്ടമാകാത്ത മാനവികതയും , ഒരുമിച്ചു ചേരുന്ന സാമൂഹിക ഘടനയാണ് നമുക്കനിവാര്യം.
പ്രസാധകർ :- കേരള സാഹിത്യ വേദി കോട്ടയം -18
_________________________________________________________________
നുറുങ്ങറിവുകൾ :-
അനന്ത വിശാലമായ അറിവിന്റെ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് വിജ്ഞാനാർത്ഥികൾക്ക് ഒരു ചൂണ്ടു പലക. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. വ്യത്യസ്ത വിജ്ഞാന ശാഖകളിൽ പെട്ട വിവിധ വിഷയങ്ങളിൽ പ്രാഥമികമായ അറിവ് നൽകുക ; ഒപ്പം അതാത് വിഷയങ്ങളിൽ തുടർ വായനയ്ക്കു പ്രേരണയും.- അത്രയും സാധിതമാകാൻ ഇതിലെ ' നുറുങ്ങുകൾ' പ്രയോജനപ്പെടട്ടെ. പ്രസാധകർ : കൈരളി ബുക്ക്സ് കണ്ണൂർ
-First published work of me.
Its a drama, written in the year 1973 and released then- with prefix written by
the famous late malayalam writer Veloor Krishnankutty- the story unravel the tribulations of a young college
professor, Balan, torn between two love interests tangled with
_______________________________________________________________________
ദുഃഖിതരുടെ മാളം:- 'The Cave of Sad People' (Drama)
the heavy responsibilities of a
typical middle class life........
________________________________________________
അരുന്ധതി (Arundhathi)
The second creation,again a drama with a much
different theme and outlook. The story revolves around Arundhathi, representing
the confused youth of today, pictured well on the backdrop of the typical
beautiful tea gardens of high altitude Kerala. Several twists and turns takes
you to the tragic end of the story..
______________________________________
അവിനാശ് ഗുപ്തയുടെ മകൾ (Avinash Guptayudey Makal)
'The daughter of Avinash Gupta', a collection
of short stories, is the latest in the line. Few stories in the work holds the
darker side of the typical north Indian urban life as the background, thanks to
my small stint as a teacher in Bihar in the late seventies. Read out to find
more (released by PEN Books)...
__________________________________________
ആൽത്തറയിൽ ഒരു സല്ലാപം – (Aaltharayil Oru Sallapam)
..Means roughly 'A chitchat in the Treeshade',
this creation is a collction of small skits, aimed mainly at the young readers,
with each story catapulting a message in to the reader's mind. A critical look
at the techno savvy world of today, which at times comfortably neglects the
rules and compulsions of nature and future. More of a 'wake-up call'..
കവിയും കല്ലോലിനിയും
അവർ കളിത്തോഴരായിരുന്നു,സഹയാത്രികരായിരുന്നു...
കവിയും കല്ലോലിനിയും .... അനേകം ദശകങ്ങളുടെ പ്രായമുള്ള അപൂർവ ബന്ധം !.....
ആദ്യ സമാഗമം - രൗദ്ര രൂപിണിയായ നിമ്നഗയും മിഴികളിൽ ഭയകൗതുകങ്ങളുമായി ഒരു ബാല്യവും ....
കാലം ഒഴുകിയപ്പോൾ അയാൾ യുവാവായി . അവൾ അയാളിൽ ഒരു കവിയ്ക്ക് ജന്മം നൽകി.
ലക്ഷ്യരഹിത സഞ്ചാരങ്ങൾക്കിടയിൽ അനേകം തവണ അയാൾ അവളിലേയ്ക്ക് ഓടിയെത്തി,
തോൾ സഞ്ചി നിറയെ അക്ഷരങ്ങളുമായി.
സമാഗമത്തിനു സാക്ഷികൾ - അവളുടെ അങ്ങേത്തോളിലെ മലഞ്ചെരിവുകൾ, ഹരിത വനങ്ങൾ ...... ഇങ്ങേത്തോളിലെ കൃഷിയിടങ്ങൾ, വയലേലകൾ....
അവളുടെ ആശ്ലേഷത്തിൽ അമർന്നു ശയിക്കവേ അയാൾ പറഞ്ഞു -
പ്രിയേ , ഞാൻ നിന്നെക്കുറിച്ച് എഴുതും .
അവൾ കുണുങ്ങിച്ചിരിച്ചു ! അവളെ ചൂഴുന്ന ഗിരിശൃംഗങ്ങളും , വനസ്ഥലികളും , താഴ്വാരങ്ങളും അയാൾക്ക് വിഷയമായി. പക്ഷെ അവൾ മാത്രം....
അവർ കാലങ്ങളിലൂടെ സഞ്ചരിച്ചു. അയാൾ ഉന്നതങ്ങളിലേക്ക് ... അവൾ നിമ്നങ്ങളിലേയ്ക്കും....

ഋതുക്കൾ അവളിലും വ്യത്യസ്ത വ്യത്യസ്ത ഭാവങ്ങൾ ഉദിപ്പിച്ചു. രൗദ്ര.... ശാന്ത ...... ആർദ്ര.....
ഞാൻ ഒരു വീട് വയ്‌ക്കും . നിന്റെ തോളിൽ !... ഒരു പർണ്ണ കുടീരം !....
അവൾ കളകളം ചിരിച്ചു.
അയാൾക്കതിനാവില്ല !.... അവൾ അറിയുന്നു.
ഒരിടത്തും ഉറയ്ക്കാനാവാത്തവൻ .... അസ്വസ്ഥ മനസ്സുമായി അവിരാമം അലയുന്നവൻ.... അകലങ്ങളിലും ഉയരങ്ങളിലും ആരെയോ എന്തിനെയോ എന്തിനെയോ തേടുന്നവൻ ....

മൗനം പൊതിഞ്ഞ നിമിഷങ്ങൾ... അവളുടെ ദുർബല തലോടലിൽ കുളിർമ രുചിച്ച് കുറ്റബോധത്തോടെ അയാൾ - പ്രിയേ മാപ്പ് .... നിന്നെ കുറിച്ചെഴുതാൻ എനിക്ക് കഴിഞ്ഞില്ല..... അവളിൽ ഒരു ചിരി ഉദിയ്ക്കാനാഞ്ഞു , പക്ഷെ .....
അവളറിയുന്നു , അയാളറിയാത്ത ഒന്ന് -
അയാളുടെ അക്ഷര ശില്പങ്ങളിലെല്ലാം അവളുണ്ട് !.... എന്നാൽ അവൾക്കായി ഒരു ശിൽപം മെനഞ്ഞാൽ , അന്ന് അയാളിലെ കവിയ്ക്ക് അന്ത്യമാകും ....
മൂക നിമിഷങ്ങളുടെ ജനിമൃതിയ്ക്ക് ശേഷം അവൾ -
- കഴിയില്ല എന്ന് പറയൂ പ്രിയനേ !.... എങ്കിലും ഒന്നറിയൂ , എനിക്കതിൽ പരിഭവമില്ല.
ആ വാക്കുകളിലെ യാഥാർഥ്യം അയാൾക്ക് താഡനമായി .
വൈകി എത്തിയ അറിവ് ... അയാളുടെ ശിരസ്സ് താഴ്ന്നു ... ഇടിഞ്ഞ തോളിൽ നിന്ന് സഞ്ചിയും , മെല്ലിച്ച കയ്യിൽ നിന്ന് വടിയും, അവളിലേക്ക് ഉതിർന്നു.... പിന്നാലെ ആ ദുർബല ശരീരവും....
കവി കല്ലോലിനിയുടെ മടിയിലേക്ക് ....കല്ലോലിനി കവിയെ സ്വീകരിച്ചു... കരുണയോടെ, വാത്സല്യത്തോടെ ആശ്ലേഷിച്ചു... അവർ ഒന്നായി... ഇനി ഒരുമിച്ചാകാം സഞ്ചാരം, അനാദിയനന്ത കാലത്തിലൂടെ അകലേക്ക് ...അകലേക്ക് ...അകലേക്ക് ...

Sunday, June 18, 2017
വര ..! ( കവിത)
വര !
ജീവിതം ഒരു വര !
ശവക്കല്ലറ മേൽ കൊത്തിയ
അക്കങ്ങൾക്കിടയിലെ വര.
ജനനത്തീയതി , മാസം , വർഷം ,
മരണത്തിയതി , മാസം , വർഷം,
രണ്ടിനുമിടയിൽ കൊത്തിയ
വളരെ ചെറിയൊരു വര ....!
ആർത്തിയും വിഹ് വലതയും
കണ്ണീരും പുഞ്ചിരിയും
ലാഭ നഷ്ടങ്ങളും രാഗദ്വെഷങ്ങളും
ആരോഹണാവരോഹണങ്ങളും
അസൂയയും ഉൽകർഷേച്ഛയും
കുതിപ്പുകളും കിതപ്പുകളും
എല്ലാമൊതുങ്ങും വര
ഒരു ഹൃസ്വ വര ...!
Wednesday, June 14, 2017
ഇന്നലെകൾ - കവിത
ഇന്നലെകൾ
ഇന്നലെകൾ -
എന്നെപ്പുണർന്നകലുമിന്നുകൾ
,
കാലമാം നദിയിലൂടനുസ്യൂതമേന്നിലേ
-
ക്കൊഴുകിയെത്തും
ജീവ ബിന്ദുക്കളിന്നുകൾ.
കുളിരായ് ,
ഉണർവായി
എന്നിൽ പടർന്നേറി
എന്റെയെല്ലാം
കവർന്നൊഴുകിയകലുന്നവർ......
ഇന്നലെകൾ-
എന്നെപ്പിരിഞ്ഞകലുമിന്നുകൾ,
ഇന്നിന്റെ പ്രേതങ്ങൾ
വികൃതമായ് പല്ലിളിച്ചകലുന്നയിന്നുകൾ
!....
ഇന്നുകൾ-
ദൂരത്തിളങ്ങുന്ന നാളെകൾ
ശബ്ദഘോഷത്തോടെയെന്നിലേയ്ക്കണയുവാൻ
വെമ്പുന്ന നാളെകൾ
!...
അകലെ
എൻ നാളെകൾ
സപ്ത വർങ്ങളാൽ ,
സപ്ത സ്വരങ്ങളാൽ
എൻ മിഴിയിൽ,
എൻ കാതിൽ ,
വിസ്മയം നെയ്തു കൊണ്ടാഗമിക്കുന്നവർ
!....
ഇന്നുകൾ
എൻ പ്രിയം വദകളാമിന്നുകൾ
എൻ ചാരെയെത്തുന്നു ,
മന്ദഹാസം ചൊരിഞ്ഞെന്നെത്തലോടുന്നു
,
കാലത്തിൻ
വാതായനത്തിലൂടൊരു വിഷാദത്തിന്റെ
മുഖപടം പേറി
അകലങ്ങളെ പുൽകാൻ ഗമിക്കുന്നു...
അകലെ
അവ്യക്തമായ് ദൃശ്യമാം
ഇന്നിന്റെ വിളരുന്ന വദനവും
പരുഷമാം ഭാഷ്യവും -
-ഇന്നലെയാണിവൾ
അറിയില്ലയിനിമേൽ പ്രിയം
വാദിക്കാൻ ...
നിന്റെയാരുമല്ലല്ലോ ഞാൻ
...
ഇന്നലെകൾ -
എത്തിപ്പിടിക്കുവാനാകാത്തയകലത്തു
തത്തിക്കളിക്കുന്ന നാളെകൾ;
കാലം ചലിക്കുമ്പോൾ
നിപതിക്കുമിന്നുകൾ ;
കൊഴിയുന്നയിലകൾ പോൽ
എങ്ങോ പതിച്ചലിഞ്ഞില്ലാതെയാകുവാൻ
വിധി പേരും കന്യകൾ
....
-ഇന്നലെയാണ് ഞാൻ
ആവുകില്ല നിനക്കോമനിക്കാൻ
,
ബഹുദൂരം ഗമിച്ചു ഞാൻ,
വീണ്ടും ഗമിച്ചു കൊണ്ടേയിരിക്കുന്നിവൾ
ഗതിയേതുമില്ലാതെയലയുമാത്മാവുപോൽ
...
കാലമാം നീലിമക്കങ്ങേച്ചെരുവിലെ
വിസ്മൃതിയാം
ശൂന്യ നിമ്ന ഗർത്തങ്ങളെ
ആഞ്ഞു പുൽകാനായ് നീങ്ങുന്നു
നിന്നിൽ നിന്നെന്നേക്കുമെന്നേക്കുമായ്...എന്നേക്കുമെന്നേക്കുമായ്....
___________________________________________________
Subscribe to:
Posts (Atom)